ജാലകം

2011 ജൂൺ 2, വ്യാഴാഴ്‌ച

വൈകിവന്ന വെളിപാടുകൾ!

സമയം അർധരാത്രി 12 മണി!
കുറ്റാക്കുറ്റിരുട്ട്...
‘ഞാനൊ‘റ്റക്കാണ്...
നടപ്പിനു വേഗത കൂടി,
അതാ,എന്റെ പുറകിൽ...
ഒരു ശബ്ദം!!!
ശ്വാസമടക്കിപ്പിടിച്ചുകൊണ്ട്
‘ഞാൻ‘ തിരിഞ്ഞു നോക്കി.
എന്റെ തൊട്ട്പിറകിൽ,
വെള്ളവസ്ത്രമനുഞ്ഞ്,
മുടിയഴിച്ച്,രക്തദാഹിയായി...
“ഞാൻ തന്നെ” നിൽക്കുന്നു.
ഭയചകിതയായ ‘ഞാൻ’ ഓടി...
പിറകെ രക്തദാഹിയായ ‘ഞാനും’.
അതാ ഒരു മതിൽക്കെട്ട്!
അവിടേക്കു ‘ഞാൻ’ ഓടിക്കയറി.
അവിടെ ,അതാ ക്രൂശിതരൂപത്തിനു മുന്നിൽ
മുട്ടുകുത്തി ‘ഞാൻ’ തന്നെ!
അലറിവിളിച്ചുകൊണ്ട് മതിൽക്കെട്ടിൽ തട്ടി ‘ഞാൻ‘ വീണു.
ഒരു കൈ എന്നെ താങ്ങിപ്പിടിച്ചു.
മിഴിനീരാൽ അവ്യക്തമാക്കപ്പെടുന്ന ആ രൂപം,
ഏതു ദുരവസ്ഥയിലും കണ്ണിനു കുളിർമയേകുന്ന രൂപം,
‘ഞാൻ’ വിളിച്ചു,
“അമ്മേ....”
മരുഭൂവിലൊരു മന്ദമാരുതൻ കണക്കെ അമ്മ മൊഴിഞ്ഞു:


“പാതിരാത്രിയിൽ കുത്തിയിരുന്നു പ്രേതസിനിമ കാണുമ്പോൾ,
നേരം വെളുപ്പിക്കാനുള്ള ധൈര്യം കൂടി ഉണ്ടാവണമെടീ മഹളേ....”


സ്വസ്തം...സുന്ദരം...സുഖനിദ്ര!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ